ലഖ്നൗ: ഉത്തർ പ്രദേശിലെ പന്ത്രണ്ടാം ക്ലാസ് സംസ്കൃത പരീക്ഷയിൽ ഒന്നാമനായത് മുസ്ലിം വിദ്യാർഥിയായ മുഹമ്മദ് ഇർഫാൻ. യുപിയിലെ ചന്ദൗലി ജില്ലയിലെ കർഷകത്തൊഴിലാളിയായ സലാവുദ്ദീന്റെ മകനായ 17 കാരനാണ് യു പി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. 82.71% മാർക്കോടെയാണ് ഇർഫാൻ ഒന്നാമതെത്തിയത്. മറ്റ് വിഷയങ്ങൾക്കൊപ്പം സംസ്‌കൃതം, സാഹിത്യം എന്നീ രണ്ട് വിഷയങ്ങളും യു പിയിലെ പാഠ്യ പദ്ധതിയുടെ ഭാഗമാണ്. ഇങ്ങനെയാണ് ഇർഫാൻ സംസ്കൃതം പഠിക്കാൻ തുടങ്ങിയത്. പഠിച്ച് പഠിച്ച് സംസ്ഥാനത്തെ തന്നെ എറ്റവും മിടുക്കനായ സംസ്കൃത വിദ്യാർഥിയാകുകയായിരുന്നു ഇർഫാൻ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയ 13738 വിദ്യാർത്ഥികളെ പിന്നിലാക്കിയാണ് ഇർഫാൻ മുന്നേറിയത്.