മെഹുല്‍ ചോക്‌സിയെ ഉടന്‍ ഇന്ത്യയ്ക്ക് വിട്ടുകിട്ടില്ല

ചോക്‌സിയുടെ കേസ് ഡോമിനിക്ക ഹൈക്കോടതി നീട്ടിവച്ചു. പിഎന്‍ബി വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സിയെ ഉടന്‍ ഇന്ത്യയ്ക്ക് വിട്ടുകിട്ടില്ല. ആന്റിഗ്വയിലേക്ക് തിരിച്ചയക്കണമെന്നാണ് ചോക്‌സിയുടെ ആവശ്യം.

മെഹുല്‍ ചോക്‌സിക്ക് വേണ്ടി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഡോമിനിക്ക ഹൈക്കോടതി പരിഗണിക്കെ ചോക്‌സി എങ്ങനെ ഡോമിനിക്കയില്‍ എത്തി എന്നതിന് പൊലീസിന്റെ കൈയില്‍ തെളിവില്ലെന്ന് ചോക്‌സിയുടെ അഭിഭാഷകന്‍ വാദിച്ചു.

ജാമ്യം ലഭിച്ചാല്‍ ചോക്‌സി രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന ഡോമിനിക സര്‍ക്കാരിന്റെ വാദം പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്. അതേസമയം ചോക്‌സിയെ തിരികെ സ്വീകരിക്കേണ്ടതില്ല എന്നും ഡൊമിനിക്കയില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് കയറ്റി അയക്കാം എന്നും ആന്റിഗ്വ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നിലവില്‍ ചൈന ഫ്രണ്ട്ഷിപ് ആശുപത്രിയിലുള്ള മെഹുല്‍ ചോക്‌സി കേസ് പൂര്‍ത്തിയാകുന്നത് വരെ ഡോമിനിക്ക പൊലീസ് കസ്റ്റഡിയില്‍ തുടരും. ചോക്‌സിയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുമെന്നും അതിനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്ന് വിദേശകാര്യ മന്ത്രാലയവക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *