സിംഗപ്പൂരിൽ 12 വയസ് മുതൽ 18 വയസ് വരെ പ്രായമുള്ളവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ ഇന്നുമുതൽ. പ്രായപൂർത്തിയായവരുടെ വാക്‌സിനേഷൻ നടപ്പിലാക്കുന്നതിന് മുൻപ് തന്നെ കൗമാരക്കാർക്ക് വാക്‌സിനേഷൻ നൽകുന്ന ആദ്യത്തെ രാജ്യമാണ് സിംഗപ്പൂർ.രാജ്യത്തെ ഭൂരിഭാഗം ആളുകൾക്കും വാക്‌സിൻ നൽകിയാൻ ഇനിയൊരു രോഗവ്യാപനം തടയാൻ ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് വീണ്ടുമൊരു രോഗവ്യാപനം ഉണ്ടാകാതിരിക്കാനാണ് കൗമാരക്കാർക്ക് വാക്‌സിൻ നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ആസ്ട്രാ സെനക, ജോൺസൺ ആന്റ് ജോൺസൺ, സിനോഫോം വാക്‌സിനുകൾ രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.