ലക്ഷദ്വീപില്‍ ഭൂമിയുടെ പാട്ടത്തുക കുറച്ചു; സ്ക്വയർ മീറ്ററിന് 30 രൂപയില്‍ നിന്ന് 16 രൂപയിലേക്കും

ലക്ഷദ്വീപില്‍ ഭൂമിയുടെ പാട്ടത്തുക കുറച്ചു. വന്‍കിട കുത്തകകള്‍ക്ക് വഴിയൊരുക്കാനെന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. കവരത്തിയില്‍ ഭൂമിയുടെ പാട്ടതുക സ്ക്വയർ മീറ്ററിന് 30 രൂപയില്‍ നിന്ന് 16 രൂപയിലേക്കും മറ്റു ദ്വീപുകളിലെ പാട്ടത്തുക 25 രൂപയില്‍ നിന്ന് 15 രൂപയായുമാണ് കുറച്ചത്. ഈ മാസം പുറത്തിറങ്ങിയ ഉത്തരവിലാണ് ഇതു സംബന്ധിച്ച് നിര്‍ദേശമുള്ളത്. വന്‍കിട കുത്തകകള്‍ക്ക് ലക്ഷദ്വീപിലെത്തി ചെറിയ വിലയ്ക്ക് ഭൂമി പാട്ടത്തിനെടുക്കാനുള്ള വഴിയൊരുക്കുന്നതാണ് പുതിയ ഉത്തരവെന്നാണ് പരക്കെ ഉയർന്നു കേൾക്കുന്ന ആരോപണം.

സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി ഭൂമി പാട്ടത്തിനു നല്‍കുന്ന നടപടി ലക്ഷദ്വീപില്‍ വ്യാപകമായുണ്ട്. എന്നാല്‍, പാട്ടത്തുക കുറയ്ക്കുന്നതിലൂടെ ജനങ്ങള്‍ക്ക് കിട്ടുന്ന വരുമാനം കുറയുകയും ഭൂമി പാട്ടത്തിനെടുക്കുന്നവര്‍ക്ക് ലാഭമുണ്ടാവുകയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *