കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻറെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളും തീരസംരക്ഷണവും കാലതാമസമില്ലാതെ നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്.
ബീച്ചിൽ ഗ്രാനൈറ്റ് സീറ്റുകൾ, ബീച്ചിലെ ഇടക്കല്ലിൽ ശില്പം, നടപ്പാതയിൽ ഹാൻഡ് റെയിൽ, ബീച്ച് വൈദ്യുതീകരണം, ടോയ്‌ലറ്റ് ബ്ലോക്ക് നവീകരണം, വസ്ത്രം മാറാനുള്ള കിയോസ്‌കുകൾ, കുളിമുറി, റെയിൻ ഷെൽട്ടറുകൾ, ലേസർ ലൈറ്റ് ഷോ തുടങ്ങിയ പ്രവൃത്തികൾ ഉൾക്കൊള്ളുന്നതാണ് ബീച്ചിലെ രണ്ടാം ഘട്ട വികസനം.