മ്യൂക്കര്‍ മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസിനെ നേരിടാന്‍ ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഏഴ് പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ആശുപത്രികളില്‍ ഐസിയുകളില്‍ പ്രത്യേക പരിശോധന വേണം. കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഫംഗസ് ബാധയെ കുറിച്ച് ബോധവത്കരിക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് രോഗികള്‍ ഡിസ്ചാര്‍ജാകുമ്പോള്‍ ബ്ലാക്ക് ഫംഗസ് ബാധയെ കുറിച്ച് ബോധവത്കരിക്കണം.
ഐസിയുകളിലെ അന്തരീക്ഷത്തിലും രോഗികളിലുമാണ് ഫംഗസ് ബാധക്ക് കൂടുതല്‍ സാധ്യത. അതിനാല്‍ ഫംഗല്‍ ബാധ കണ്ടെത്താന്‍ എല്ലാ ഐസിയുകളിലും പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. എവിടെയെങ്കിലും ഫംഗസ് ബാധ കണ്ടെത്തിയാല്‍ അത് ആരോഗ്യവകുപ്പിനെ അിയിക്കണം. മൂക്ക്, മൂക്കിനു ചുറ്റുമുള്ള എല്ലിനുള്ളിലെ സൈനസുകൾ, കവിൾ, കണ്ണുകൾ, പല്ല്, ശ്വാസകോശം, എന്നിവിടങ്ങളിലാണ് ഫംഗസ് ബാധയുണ്ടാവുക.