നല്ല നടപ്പിൽ ജയിൽ മോചനം, 10 മാസത്തിന് ശേഷം സിദ്ദു പുറത്തിറങ്ങി

 

പത്ത് മാസത്തോളം പട്യാല സെൻട്രൽ ജയിലിൽ കഴിഞ്ഞ കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവിനെ ശനിയാഴ്ച (ഏപ്രിൽ 1) മോചിപ്പിച്ചു. ഉച്ചയോടെ ജയിൽ മോചിതനാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ ഏതാനും മണിക്കൂറുകൾ വൈകി. അദ്ദേഹത്തെ സ്വീകരിക്കാൻ അനുയായികളും കോൺഗ്രസ് നേതാക്കളും ജയിലിന് പുറത്ത് തടിച്ചുകൂടിയിരുന്നു.

സിദ്ദുവിന്റെ മകൻ കരൺ സിദ്ധു, മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, അദ്ദേഹത്തെ മോചിപ്പിക്കാനുള്ള കുടുംബത്തിന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും തങ്ങൾക്ക് ഇത് ബുദ്ധിമുട്ടുള്ള സമയമാണെന്നും പറഞ്ഞു. പട്യാല നഗരത്തിൽ നവജ്യോത് സിദ്ദുവിനെ സ്വാഗതം ചെയ്യുന്നതിനായി നിരവധി പോസ്റ്ററുകളും ഹോർഡിംഗുകളും സ്ഥാപിച്ചിട്ടുണ്ട്.

1988-ൽ ഒരു കേസിൽ 65-കാരനായ ഗുർനാം സിങ്ങിന്റെ മരണത്തിന് സുപ്രീം കോടതി ഒരു വർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. 2022 മെയ് 20-ന് അദ്ദേഹം ജയിലിലേക്ക് പോയി. സിദ്ദുവിന്റെ അഭിഭാഷകനായ എച്ച്.പി.എസ്.വർമ്മ ജയിൽ വാസ കാലത്തെ നല്ല പെരുമാറ്റമാണ് നേരത്തെ മോചിപ്പിക്കാൻ കാരണമെന്ന് വ്യക്തമാക്കി. നവജ്യോത് സിംഗ് സിദ്ദുവിനെ വിട്ടയക്കുന്നതിൽ പഞ്ചാബ് സർക്കാരിന് എതിർപ്പില്ലെന്ന് പഞ്ചാബ് മന്ത്രി ബ്രഹ്മ ശങ്കർ ജിമ്പ വെള്ളിയാഴ്ച പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *