വിദേശ രാജ്യങ്ങളിൽ നിന്ന് ഫണ്ട് വാങ്ങി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി മതമൗലികവാദം വളർത്തുന്ന മദ്രസകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യോഗി സർക്കാർ . ഈ മദ്രസകൾക്ക് ലഭിച്ച ധനസഹായത്തെ കുറിച്ച് അന്വേഷിക്കാൻ യോഗി ആദിത്യനാഥ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചു.
വിദേശത്ത് നിന്ന് ഫണ്ട് ലഭിക്കുന്ന മദ്രസകൾ ഇത് എങ്ങനെ ഉപയോഗിക്കുന്നുവെന്നും എത്ര അനധികൃത മദ്രസകൾ ഇപ്പോഴും പ്രവർത്തിക്കുന്നുവെന്നും എസ്ഐടി അന്വേഷിക്കും. അടുത്തിടെ സംസ്ഥാനത്ത് അനധികൃത മദ്രസകൾ കണ്ടെത്തുന്നതിനായി സർവേ നടത്തിയിരുന്നു.
സംസ്ഥാനത്തിനകത്ത് 16,513 അംഗീകൃത മദ്രസകളും 8500 അനധികൃത മദ്രസകളും പ്രവർത്തിക്കുന്നുണ്ടെന്ന് സർവേയിൽ കണ്ടെത്തി. അനധികൃത മദ്രസകൾ വിദേശ രാജ്യങ്ങളിൽ നിന്ന് പണം കൈപ്പറ്റിയതായും ആരോപണം ഉയർന്നിരുന്നു. ഈ ഫണ്ടിംഗിനെ കുറിച്ചാണ് ഇനി എഡിജി മോഹിത് അഗർവാളിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി അന്വേഷിക്കുക.