കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ന് മുമ്പ് രാജ്യത്ത് അഴിമതിയുടെയും കുംഭകോണങ്ങളുടെയും ഒരു യുഗമായിരുന്നുവെന്ന് വിമർശനം. പാവപ്പെട്ടവരുടെ അവകാശങ്ങളും പണവും കൊള്ളയടിച്ചു. എന്നാൽ ഇപ്പോൾ ഓരോ ചില്ലിക്കാശും പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് എത്തുന്നുണ്ടെന്നും മോദി.
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ മുഖ്യമന്ത്രി റൈസ് ഗവൺമെന്റ് മഹാത്മാഗാന്ധി ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിയമിതരായ അധ്യാപകരുടെ പരിശീലന-ഓറിയന്റേഷൻ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അഞ്ച് വർഷത്തിനിടെ 13.50 കോടി ഇന്ത്യക്കാർ ബിപിഎൽ (ദാരിദ്ര്യരേഖയ്ക്ക് താഴെ) വിഭാഗത്തിൽ നിന്ന് പുറത്ത് വന്നതായി നിതി ആയോഗ് റിപ്പോർട്ട് ഉദ്ധരിച്ച് മോദി പറഞ്ഞു.