സഹോദരനെയും അമ്മാവനെയും വെടിവച്ചു കൊന്നു; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി

കൊച്ചി: സഹോദരനെയും അമ്മാവനെയും വെടിവച്ചു കൊന്ന കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി. കേസില്‍ പ്രതിയായ കാഞ്ഞിരപ്പള്ളി കരിമ്പനപ്പടി ഭാഗം കരിമ്പനാല്‍ വീട്ടില്‍ പപ്പന്‍ എന്നു വിളിക്കുന്ന ജോര്‍ജ് കുര്യന്‍റെ (52) ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. കേസില്‍ വിചാരണ ഷെഡ്യൂള്‍ പ്രകാരം പൂര്‍ത്തിയാക്കാന്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. 2022 മാര്‍ച്ച് ഏഴിനാണ് സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് രഞ്ജു കുര്യന്‍, മാത്യു സ്‌കറിയ എന്നിവരെ ജോര്‍ജ് വെടിവച്ചു കൊന്നത്. തുടര്‍ന്ന് അറസറ്റ് ചെയ്ത പ്രതി ഒരു വര്‍ഷത്തിലേറെയായി ജയിലിലാണെന്നും വിചാരണനടപടിക്കായി കേസ് ഏപ്രിലിലേക്ക് മാറ്റിവച്ചിട്ടുണ്ടെങ്കിലും വിചാരണ വൈകാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജോര്‍ജ് കുര്യന്‍ ജാമ്യാപേക്ഷ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *